Kerala NGO Union

പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും, ഏരിയ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. ജനങ്ങളെ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് തള്ളി വിട്ടുകൊണ്ട് കേന്ദ്ര സർക്കാർ ഇന്ധന വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. അസംസ്കൃത എണ്ണയുടെ വില ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയിരിക്കുമ്പോഴും അതിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയാണ്. രാജ്യത്ത് അടിക്കടി ഇന്ധന വിലവർധിപ്പിക്കുന്നത് ജനജീവിതം അത്യന്തം ദുസ്സഹമാക്കുന്നു. ഇന്ധന വിലവർദ്ധനവ് നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിന് വഴിവയ്ക്കുന്നു. രാജ്യം സബ്സിഡി രഹിതമാക്കാൻ ശ്രമിക്കുമ്പോൾ, ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവും, വായ്പാ തിരിച്ചടവ് ഇളവും കോർപ്പറേറ്റുകൾക്ക് നൽകുകയാണ്.2014-ല്‍ ക്രൂഡ് ഓയില്‍ വില 93 ഡോളറായിരുന്നെങ്കില്‍ ഇന്നത് 60 ഡോളറില്‍ താഴെയാണ്. എന്നാല്‍ ഇന്ത്യയിൽ പെട്രോൾ വില 2014-ലെ 65-ല്‍ നിന്ന് 105 രൂപയാക്കി. ക്രൂഡ് ഓയില്‍ വിലയിലെ കുറവ് ജനങ്ങള്‍ക്ക് ഒരു കാരണവശാലും ലഭിക്കാതിരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി കൂട്ടിക്കൊണ്ടേയിരിക്കുന്നു. തങ്ങളുടെ ചങ്ങാതിമാരായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും ലാഭത്തിനായി വിപണിയിൽ സഹായിക്കുകയും, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിലിൻറെയും പ്രകൃതിവാതകത്തിന്റെയും അന്താരാഷ്ട്ര വിപണിയിലെ കുറവ് ജനങ്ങൾക്ക് ലഭ്യമാക്കാതെ നിങ്ങളുടെ വരുമാനത്തിലേക്ക് കൂട്ടുകയും ചെയ്യുന്ന ഇരട്ട തന്ത്രമാണ് മോദി ഗവൺമെൻറ് ഇവിടെ നടത്തിയിരിക്കുന്നത്.ഈ ഇരട്ടത്താപ്പ് ജനം തിരിച്ചറിയുക തന്നെ വേണം.രക്ഷകർ ചമഞ്ഞ് ഭരണത്തിലേറി, ഇന്ത്യൻ ജനതയെ വറുതിയിലെറിഞ്ഞു കൊടുത്തു ശിക്ഷിക്കുന്ന നയവഞ്ചകരെ ജനം ഒറ്റപ്പെടുത്തുക തന്നെ വേണം…..അന്യായമായ ഇന്ധന വില വർദ്ധനവിനെതിരെ പത്തനംതിട്ടയിൽ FSET0 യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.

 

 

Leave a Reply

Your email address will not be published. Required fields are marked *