ജീവനക്കാരോടുള്ള പ്രതിബദ്ധത തെളിയിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തിരിക്കുന്നത്ഏൻഡ് ലീവ് സറണ്ടർ, DA ,ശമ്പള പരിഷ്കരണ കുശിക, തുടങ്ങിയവ യിൽ സർക്കാർ ഉത്തരവായികേരളത്തിൽ മാത്രമാണ് നിലവിൽ 30 ദിവസം ഏൺഡ് ലീവ് സറണ്ടർ ചെയ്യാൻ കഴിയുന്നത് .നിലവിൽ അത് ക്ലാസ് ഫോർ വിഭാഗം ജീവനക്കാർക്ക് രൊക്കം പണമായും മറ്റുള്ളവർക്ക് അവരവരുടെ PF ക്കൊണ്ടിലേക്ക് മാ ണ് സർക്കാർ കൊടുക്കുന്നത് .എല്ലാ ജീവനക്കാർക്കും പ്ണമായിത്തന്നെ കൊടുക്കേണ്ടതാണ്. കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും ഏൺഡ് ലീവ് സറണ്ടർ കൊടുക്കേണ്ടതല്ല എന്ന നയം സ്വീകരിക്കുന്ന ഇക്കാലത്താണ് കേരളത്താൽ ജീവനക്കാർക്ക് മുടക്കമില്ലാതെ സറണ്ടർ അനുവദിക്കുന്നത്ആശ്രിത നിയമന രീതിയിൽ സമഗ്ര പരിഷ്കരണം സർക്കാർ വാഗ്ദാനം ചെയ്തത് പാലിച്ചിരിക്കുന്നു. നിയമന പ്രക്രിയ വേഗത്തിലും സുതാര്യമായും ചെയ്യാനുള്ള നിർദ്ദേശങ്ങൾ ഉത്തരവിലുണ്ട്. സമാശ്വാസ തൊഴിൽദാന പദ്ധതി കുടുംബത്തിന് കൂടുതൽ ആശ്രയമാകുന്ന രീതിയിൽ നടപ്പാക്കാൻ പുതിയ മാറ്റത്തിലൂടെ സാധിക്കും.മരണപ്പെടുന്ന ജീവനക്കാരുടെ ആശ്രിതരിൽ ഭൂരിഭാഗവും ക്ലറിക്കൽ തസ്തികയിലേക്കാണ് അപേക്ഷ നൽകിയിരുന്നത്. ഇതു കാരണം ക്ലർക്ക് തസ്തികയിലേക്ക് ആശ്രിത നിയമനം ലഭിക്കേണ്ടവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായി.നേരിട്ടുള്ള നിയമനത്തിനായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ ആശ്രിത നിയമനം തങ്ങളുടെ നിയമന സാധ്യതയെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയും ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവുകളിൽ 5% മാത്രം ആശ്രിത നിയമനത്തിനായി പരിമിതപ്പെടുത്തണമെന്ന ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.ഇതുമൂലം ആശ്രിത നിയമനത്തിനുള്ള സർക്കാർ ഉത്തരവ് കരസ്ഥമാക്കി അഞ്ച് മുതൽ 10 വർഷം വരെ കാത്തിരുന്നാലും ജോലി ലഭിക്കാത്ത അവസ്ഥ സംജാതമായി.ആശ്രിത നിയമനം അനുവദിക്കപ്പെട്ട തസ്തികളിലെ പതിനാറാമത്തെ ഒഴിവ് ആശ്രിത നിയമനത്തിനായി മാറ്റിവയ്ക്കും. ക്ലാസ് ത്രീ, ക്ലാസ് ഫോർ, പാർട്ട് ടൈം കണ്ടിജൻ്റ്, സാങ്കേതിക വിഭാഗം, യൂണിഫോം തുടങ്ങിയ വിഭാഗങ്ങളിലെ കൂടുതൽ തസ്തികകൾ കൂടി ആശ്രിത നിയമനത്തിനുള്ള തസ്തികകളുടെ പട്ടികയിൽ ഉൾപ്പെടുത്തും.പൊതു ഭരണ വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് നിയമനത്തിന് ഒഴിവുകൾ അനുവദിച്ചു നൽകുന്നത്,ഏകീകൃത സോഫ്റ്റ്‌വെയറിൽ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകൾ എന്നിവ പ്രസിദ്ധീകരിക്കാനും സംവിധാനം ഏർപ്പെടുത്തും.ഓരോ തസ്തികക്കും പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കാനും ഒരു ഉദ്യോഗാർത്ഥിക്ക് ഒന്നിൽ കൂടുതൽ തസ്തികളിലേക്ക് ഓപ്ഷൻ നൽകാനും അവസരം നൽകും. ഏതെങ്കിലും ഒരു തസ്തികയിൽ നിയമനം ലഭിച്ചാൽ മറ്റ് ഓപ്ഷനുകൾ അസാധുവാകും.ഇത്തരം വ്യവസ്ഥകൾ ആശ്രിത നിയമനത്തിന്റെ വേഗത വർദ്ധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും സഹായകമാണ്.എന്നാൽ ജീവനക്കാർ മരണമടയുമ്പോൾ ആശ്രിതർക്ക് 13 വയസ്സ് പൂർത്തിയായെങ്കിൽ മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുണ്ടാവുകയുള്ളൂ എന്ന നിബന്ധനയോട് യോജിക്കാൻ കഴിയുകയില്ല. ഇക്കാര്യത്തിൽ ധനസഹായമാണോ ജോലിയാണോ വേണ്ടതെന്ന് ഓപ്ഷൻ നൽകാനുള്ള അവകാശം ആശ്രിതർക്ക് നൽകുന്നതാവും അഭികാമ്യം. .ശമ്പള പരിഷ്കരണത്തിൻ്റെ അരിയർ 4 ഗഡുക്കളളിൽ രണ്ട് എണ്ണം സർക്കാർ അനുവദിച്ചു. അത് PFൽ ലയിപ്പിക്കുംബജറ്റിൽ പ്രഖ്യാപിച്ചതും റൂൾ 300 പ്രകാരം നിയമസഭയിൽ പ്രഖ്യാപിച്ചതും സർക്കാർ നടപ്പിലാക്കുകയാണ് . കേരളത്തിൽ ട്രഷറി പൂട്ടും എന്നുള്ള മാധ്യമ കള്ള പ്രചരണങ്ങളെ തുറന്നു കാട്ടുന്ന ട്രഷറി ഇടപാടുകളാണ് ഈ ദിവസങ്ങളിൽ നടന്നത് . ട്രഷറിയിൽ സമർപ്പിച്ച എല്ലാ ബില്ലുകളും മാറി കേന്ദ്ര സർക്കാർ കേരള സംസ്ഥാനത്തോട് കാട്ടുന്ന സാമ്പത്തിക വിവേചനത്തെ മറികടന്നാണ് കേരളം ഈ സാമ്പത്തിക വർഷവും കടന്നു പോയത്തസ്തികകൾ വെട്ടിക്കുറച്ചും നിയമനം നടത്താതെയും സിവിൽ സർവീസ് ഇല്ലാതാക്കാനുള്ള നടപടികൾ രാജ്യത്തെമ്പാടും നടക്കുമ്പോഴാണ് മാതൃകാപരമായ നിയമന പ്രക്രിയയിലൂടെ കേരളം സിവിൽ സർവീസിനെ വിപുലപ്പെടുത്തുന്നത്. ക്ഷാമബത്ത ,ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക, ആശ്രിത നിയമന വ്യവസ്ഥ എന്നീ ഉത്തരവുകളിലൂടെ ജീവനക്കാരോടുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കേരള സർക്കാരിന് അഭിവാദ്യമർപ്പിച്ച് പത്തനംതിട്ടയിൽ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനം.