Kerala NGO Union

ജി.എസ്‌.ടി വകുപ്പ് പുന സംഘടന സിവില്‍ സര്‍വീസിനെ  ശക്തിപ്പെടുത്തുന്ന തീരുമാനം നമുക്ക് ചുറ്റും രാജ്യത്തെയെല്ലായിടത്തും തസ്തിക വെട്ടിക്കുറക്കല്‍, നിയമന നിരോധനം, കരാര്‍ നിയമനം എന്നിവ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരാടിസ്ഥാനത്തില്‍ നടപ്പിലാക്കുമ്പോള്‍ ഇവിടെ ഈ കൊച്ചു കേരളം സിവില്‍ സര്‍വീസില്‍ ഒരു ജനപക്ഷ ബദല്‍ സൃഷ്ടിക്കുകയാണ്. രാജ്യത്തെ നികുതികളെല്ലാംകൈപ്പിടിയിലൊതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2017 ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ GST സാധാരണ ജനങ്ങളെയും രാജ്യത്തെയും വിവിധ സംസ്ഥാന സിവില്‍ സര്‍വീസില്‍ സര്‍വീസിനെയും സാരമായി ബാധിച്ചു. കേരളത്തില്‍ വാണിജ്യ നികുതി വകുപ്പ് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നുണ്ടായിരുന്നു. GST വന്നതോടെ ചെക്ക് പോസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാന നികുതി വകുപ്പിന്‍റെ പല ഓഫീസുകളും അപ്രസക്തമായി. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെല്ലാം സംസ്ഥാന നികുതി വകുപ്പില്‍ വലിയ വെട്ടിക്കുറവ് വരുത്തിയപ്പോഴും കേരളത്തില്‍ യാതൊരു വെട്ടിക്കുറക്കലും വരുത്തിയില്ല. കോവിഡ് മഹാമാരിയുടെ കടുത്ത പ്രതിസന്ധിക്കിടയിലും ഒരു ജീവനക്കാരനും തൊഴില്‍ നഷ്ടപ്പെട്ടിട്ടില്ല. മുന്‍കാലങ്ങളില്‍ UDF സര്‍ക്കാര്‍ ഭരണ കാലത്തെ ചില സാഹചര്യങ്ങള്‍ ഓര്‍മ്മിച്ചെടുത്താലറിയാം സമീപനത്തിലെ വ്യത്യാസം. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും  ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. വകുപ്പിന്റെ പുഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സിമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ് വിഭാഗം. ഈ മൂന്നു വിഭാഗങ്ങള്‍ക്കും നിലവിലുള്ള മറ്റു വിഭാഗങ്ങള്‍ക്കും പുറമേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ടാക്‌സ് റിസേര്‍ച്ച് ആന്റ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആന്റ് എജി സെല്‍, അഡ്വാന്‍സ് റൂളിംഗ് സെല്‍, പബ്ലിക്ക് റിലേഷന്‍സ് സെല്‍, സെന്റട്രല്‍ രജിസ്‌ട്രേഷന്‍ യൂണിറ്റ്, ഇന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചും പുതുതായി സൃഷ്ടിക്കും. ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെയും നിയമിക്കും. ജിഎസ്ടി വകുപ്പിന്റെ പുതിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥ തലത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍/സ്റ്റേറ്റ് ഓഫീസര്‍ തസ്തികയെ ഡെപ്യൂട്ടി കമ്മീഷണര്‍ കേഡറിലേക്ക് ഉയര്‍ത്തി 24 തസ്തികള്‍ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി അസിസ്റ്റന്റ് കമ്മീഷണര്‍/ സ്റ്റേറ്റ് ടാകസ് ഓഫീസറുടെ നിലവിലെ അംഗബലം നിലനിര്‍ത്തുന്നതിന് 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍/ അസിസ്റ്റന്റ് സ്റ്റേറ്റ് ഓഫീസര്‍ തസ്തികകളെ അപ്‌ഗ്രേഡ് ചെയ്യും. അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തസ്തികയുടെ അംഗബലം 981 ല്‍ നിന്ന് 1362 ആക്കി ഉയര്‍ത്തും. ഇതിനായി 52 ഹെഡ് ക്ലാര്‍ക്ക് തസ്തികകളെയും 376 സീനിയര്‍ ക്ലര്‍ക്ക് തസ്തികകളെയും അപ്‌ഗ്രേഡ് ചെയ്യും.സൈന്യത്തില്‍ പോലും കരാര്‍ നിയമനം നടപ്പിലാക്കുമ്പോഴാണ് കേരളത്തില്‍ സിവില്‍ സര്വ്വീസിന്‍റെ വിപുലീകരണമെന്ന്‍ നാം ഓര്‍ക്കണം. ഇതാണ് നാം നെഞ്ചെറ്റുന്ന നമ്മെ ചേര്‍ത്തു പിടിക്കുന്നകേരള ബദല്‍.